Wednesday, 12 October 2016

നാം ആരെയാണ് ജയിക്കേണ്ടത് ?

ഒരിക്കൽ കൃഷ്ണനും ബലരാമനും വനത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. യാത്രാ മദ്ധ്യേ അവർ വിശ്രമത്തിനായി ഒരു വട വൃക്ഷ തണലിൽ ഇരുന്നു. വളരെ തളർന്നതിനാൽ ക്ഷീണം മാറ്റാൻ ഉറങ്ങുവാൻ അവർ തീരുമാനിച്ചു. വന പ്രദേശമായതിനാൽ ഒരാൾ ഉറങ്ങുമ്പോൾ, മറ്റെയാൾ കവലിരിക്കാം എന്ന് നിശയിച്ചു.

ആയതിൻപടി ആദ്യം കൃഷ്ണൻ ഉറങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോൾ വട വൃക്ഷ മുകളിൽ നിന്ന് പെരുവിരൽ വലിപ്പത്തിൽ ഒരു കൊച്ചു ഭൂതം ഇറങ്ങിവന്നു. അത് ബലരാമനെ നോക്കി കണക്കിന് കളിയാക്കി തുടങ്ങി. ആദ്യം ബലരാമൻ ഭൂതത്തിനെ അവഗണിച്ചു. ക്രമേണ കളിയാക്കൽ മര്യാദയുടെ അതിരു ലംഘിക്കാൻ തുടങ്ങിയതോടെ ബലരാമന് ദേഷ്യം അധികരിച്ചു. രണ്ട് പേരും ദ്വന്ദ യുദ്ധത്തിൽ ഏർപ്പെട്ടു. ബലരാമൻ ഓരോ അടി അടിക്കുമ്പോഴും ഭൂതം വളർന്നു കൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും ബലരാമന് ആ ഭൂതത്തെ കീഴടക്കാൻ സാധിച്ചില്ല. മാത്രവുമല്ല പെരുവിരലിനോളം ഉണ്ടായിരുന്ന ഭൂതം ആകാശ രൂപിയായി.

ഇൗസമയം ഉറക്കമുണർന്ന കൃഷ്ണനെ കണ്ടതും ഭൂതം മറഞ്ഞു പോയി. ക്ഷീണിതനായ ജ്യേഷ്ഠനെക്കണ്ട്, എന്തു പറ്റി എന്നന്വേഷിച്ചു. ഭൂതത്തിനെ കീഴടക്കാനാവാത്തതിലുള്ള ഇച്ഛാഭംഗവും, ക്ഷീണവും കാരണം ബലരാമൻ ഒന്നുമുരിയാടാതെ ഉറങ്ങിപ്പോയി. കൃഷ്ണൻ തന്റെ ഊഴമായ കാവലും തുടങ്ങി.

കുറച്ച് സമയശേഷം, അംബര രൂപിയായ ഭൂതം വീണ്ടും പ്രത്യക്ഷപ്പെട്ടു, കൃഷ്ണനെ പോരിനു വിളിച്ച് ആക്ഷേപിച്ചു തുടങ്ങി. കൃഷ്ണനാവട്ടെ ആക്ഷേപത്തിൽ ചൊടിക്കാതെ ചെറു പുഞ്ചിരിയോടെ ഭൂതത്തിനെ നേരിട്ടു. ക്രമേണ ഭൂതത്തിന്റെ വലിപ്പം കുറഞ്ഞ് കുറഞ്ഞ് പെരുവിരലിനേക്കാളും  ചെറുതായി. ഉടനെ കൃഷ്ണൻ ഭൂതത്തെ തന്റെ അങ്കവസ്ത്ര തുമ്പിൽ കെട്ടിയിട്ടു.

ഇതിനിടെ ഉറക്കമുണർന്ന ബലരാമൻ ആ ഭൂതത്തെ തിരയാൻ തുടങ്ങി. അപ്പോൾ കൃഷ്ണൻ, അങ്കവസ്ത്രത്തുമ്പിൽ നിന്നും ഭൂതത്തെ എടുത്ത് കാണിച്ചു, അത്യന്തം ശുഷ്ക്കിച്ചിരിക്കുന്ന ഭൂതത്തെ കണ്ട ബലരാമൻ അതിശയിച്ചു.

കൃഷ്ണനപ്പോൾ പറഞ്ഞു, "ഈ ഭൂതം നമ്മിൽ കുടികൊള്ളുന്ന, മുൻകോപം, വെെര്യം, വിദ്ധ്വേഷം, അസഹിഷ്ണുത, അത്യാഗ്രഹം തുടങ്ങിയ എല്ലാവിധ ദുർഗ്ഗുണങ്ങളെയും പ്രതിനിതീകരിക്കുന്നു. ഈ വിചാരങ്ങൾക്ക് അടിമയാവാതെ അവയ്ക്കുമേൽ  ആധിപത്യം നേടിയാൽ നാമൊരിക്കലും തളരുകയോ, തോൽക്കുകയോ ചെയ്യില്ല".

ഇതു ശരിയല്ലേ കൂട്ടുകാരെ?

വരൂ നമുക്കീ ഭൂതങ്ങളെ കീഴ്പ്പെടുത്താൻ ആത്മാർത്ഥമായി പരിശ്രമിക്കാം

🙏�ഹരി ഓം🙏

ജീവിതം

ഞാൻ ദൈവത്തോട് ചോദിച്ചു
"ജീവിതം എങ്ങനെ ആണ് കൈകാര്യം ചെയ്യുക"?

ദൈവം പറഞ്ഞു
നിന്റെ മുറി പരിശോധിക്കുക

എന്റ്റെ ചോദ്യത്തിനുള്ള ഉത്തരം എന്റെ മുറി എനിക്ക് തന്നു..

മേൽക്കൂര പറഞ്ഞു-  ലക്‌ഷ്യം ഉയർന്നത് ആയിരിക്കണം.

ഫാൻ പറഞ്ഞു- എപ്പോഴും കൂൾ ആയിരിക്കുക.

ക്ലോക്ക് പറഞ്ഞു- സമയം വിലപ്പെട്ടത് ആണ്.

കലണ്ടർ പറഞ്ഞു -  ദിവസങ്ങൾ വിലപ്പെട്ടത് ആണ്.

പേഴ്‌സ് പറഞ്ഞു - ഭാവിയിലേക്ക് ഇപ്പോഴേ ശേഖരിക്കുക.

കണ്ണാടി പറഞ്ഞു - നീ ആദ്യം നിന്നെ മനസിലാക്കുക.

വിളക്ക് പറഞ്ഞു - മറ്റുള്ളവർക്കും പ്രകാശം പരത്തുക.

ഭിത്തി പറഞ്ഞു - മറ്റുള്ളവരുടെ ഭാരം കൂടെ താങ്ങുക.

ജനാലകൾ പറഞ്ഞു - കാഴ്ച ദീർഘദൂരം വികസിപ്പിക്കുക.

തറ പറഞ്ഞു - ഭൂമിയെ സ്നേഹിക്കുക.

പടികൾ പറഞ്ഞു - എടുത്തു വെക്കുന്ന ഓരോ പടികളും ശ്രദ്ധിക്കുക...

ഇതെല്ലം കേട്ട് കഴിഞ്ഞു ഞാൻ ദൈവത്തിനോട് പറഞ്ഞു.
"നന്ദി ദൈവമേ"..

Monday, 10 October 2016

അപവാദം


~~~~~~~
അയൽക്കാരനെക്കുറിച്ച്‌ അപവാദം പറഞ്ഞതിൽ മനസ്താപം തോന്നിയ ഒരാൾ സൂഫീ ഗുരുവിനെ സമീപിച്ച്‌ പരിഹാരക്രിയ ആരാഞ്ഞു.
അദ്ദേഹത്തോട്‌ ഗുരു പറഞ്ഞു :
" ആദ്യം നിങ്ങൾ ഒരു സഞ്ചി നിറയെ തൂവലുമായി അങ്ങാടിയിലേക്ക്‌ പോവുക. അവിടെ വച്ച്‌ സഞ്ചി തുറന്ന് മുഴുവൻ തൂവലും പുറത്തുകളഞ്ഞ്‌ തിരിച്ചു വരിക. "
ഗുരുവിന്റെ ഉപദേശം അനുസരിച്ച്‌ ആ മനുഷ്യൻ, അങ്ങാടിയുടെ മദ്ധ്യത്തിൽ തൂവലുകൾ തുറന്നുവിട്ട്‌ സഞ്ചിയുമായി തിരിച്ചുവന്നു.
" പരിഹാരക്രിയ പുർത്തിയായി ഞാൻ തിരിച്ചു വന്നിരിക്കുന്നു. "
അയാൾ ഗുരുവിനോട്‌ പറഞ്ഞു.
" ഇല്ല. തീന്നിട്ടില്ല. " ഗുരു പറഞ്ഞു.
" ഇനി പോയി തുറന്നു വിട്ട തൂവലുകളെല്ലാം സഞ്ചിയിലാക്കി തിരിച്ചുവരിക. "
തൂവൽ സഞ്ചിയിലാക്കാൻ അങ്ങാടിയിലേക്ക്‌ പോയ ആ മനുഷ്യനു, പറക്കാതെ കുടുങ്ങി നിന്ന ഒന്നോ രണ്ടോ തൂവലല്ലാതെ കിട്ടിയില്ല.
നിരാശനായി തിരിച്ചുവന്ന അയാളോട്‌ ഗുരു പറഞ്ഞു.
" പറഞ്ഞു കഴിഞ്ഞ അപവാദങ്ങൾ ഇതു പോലെയാണു. അതൊരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല. പറയപ്പെട്ട മനുഷ്യൻ മാപ്പ്‌ തന്നാൽപ്പോലും ആ അപവാദം നിങ്ങളെ ചോദ്യം ചെയ്തുകൊണ്ട്‌ അന്തരീക്ഷത്തിൽ പറന്നു നടക്കും. അതുകൊണ്ട്‌ നാവിനെ സൂക്ഷിക്കുക. അപവാദം പറയുന്നതിൽ നിന്ന് സ്വയം രക്ഷപ്പെടുക. "

Monday, 3 October 2016

നല്ലത് ഒറ്റക്ക് ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുന്നു

രണ്ട് റെയിൽവേ പാളങ്ങൾ അടുത്തടുത്തായി ഇരിക്കുന്നു...
ഒന്നിൽ  ട്രെയിൻ വരാത്തത്.

മറ്റെതിൽ അടിക്കടി ട്രെയിൻ വരുന്നത്...

ട്രെയിൻ വരാത്ത പാളത്തിൽ ഒരു കുട്ടി കളിച്ച് കൊണ്ടിരിക്കുന്നു.

ട്രെയിൻ വരുന്ന പാളത്തിൽ പത്ത് കുട്ടികൽ ഒന്നിച്ചിരുന്ന് കളിക്കുന്നു..

തൊട്ടടുത്ത നിമിഷത്തിൽ ട്രെയിൻ വരുന്നു..

ട്രാക്ക് മാറ്റി വിടാൻ കഴിയുന്ന നിങ്ങൾ ഇത് കാണുന്നു..

നിങ്ങൾ ആരുടെ നേരേ ട്രെയിൻ തിരിച്ച് വിടും.??

പ്രാക്ടിക്കലായി മറുപടി പറയണം. നമ്മളാരും സൂപ്പർമാനല്ല....

ഇങ്ങനൊരു ചോദ്യം ഒരാൾ ഒരു വ്യക്തിയോട് ചോദിച്ചു..

സത്യത്തിൽ നമ്മൾ എന്താകും ചെയ്യുക..??

ഒരു കുട്ടി ഇരുന്ന് കളിക്കുന്ന പാളത്തിലേക്ക് ട്രെയിൻ തിരിച്ച് വിടും..

എന്താണെന്ന് വെച്ചാൽ പത്ത് കുട്ടികളെ രക്ഷിക്കാം എന്ന സത്യം...

"സമൂഹം അങ്ങനാണ്"

ട്രെയിൻ വരും എന്നറിഞ്ഞിട്ടും ട്രാക്കിൽ കളിച്ച തെറ്റു ചെയ്ത കുട്ടികൾ രക്ഷിക്കപ്പെടും..

ട്രെയിൻ വരാത്ത സ്ഥലത്ത് ആർക്കും ശല്യമില്ലാതെ കളിച്ച  തെറ്റ് ചെയ്യാത്ത കുട്ടി ശിക്ഷിക്കപ്പെടും....

ഈ ലോകത്ത് നമ്മുടെ ജീവിതവും നാടും ഇങ്ങനാണ്....

" Fault makers are majority, even they protected
in most situations ".

നല്ലത് ഒറ്റക്ക് ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുന്നു...

തെറ്റുകൾ കൂട്ടത്തോടെ ചെയ്യുന്നവർ രക്ഷിക്കപ്പെടുന്നു....
Courtesy…

Saturday, 1 October 2016

അറിവും പകുതി അറിവും



ഖലീല് ജിബ്രാന്
Lebanese-American artist, poet, and writer , Gibran is the third best-selling poet of all time, behind Shakespeare and Laozi.)

നാല് തവളകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന
ഒരു വിറക്‌ മുട്ടിയുടെ മുകളില്‍ കയറിയിരുന്നു
മുമ്പില്‍ ഇരുന്ന ഒന്നാമത്തെ തവള പറഞ്ഞു
എന്ത് രസമാണ് ഇതിലൂടെയുള്ള യാത്ര
ഈ വിറക്‌ മുട്ടി നമ്മെയും ചലിപ്പിച്ചു മുമ്പോട്ട്‌ പോകുന്നു.
ഇത് കേട്ട രണ്ടാമത്തെ തവള പറഞ്ഞു
താങ്കള്‍ പറഞ്ഞത് ശരിയല്ല
യാത്ര രസം തന്നെ പക്ഷെ നമ്മെ ചലിപ്പിക്കുന്നത്
ഈ വിറക്‌ മുട്ടിയല്ല
ഒഴുകുന്ന ഈ നദിയാണ്
ഇത് കേട്ട മൂന്നാമത്തെ തവള പറഞ്ഞു,
നിങ്ങള്‍ രണ്ടു പേരും പറഞ്ഞത് ശരിയല്ല
നദിയും വിറകു മുട്ടിയും നമ്മെ ചലിപ്പിക്കുന്നില്ല
യഥാര്‍ത്ഥത്തില്‍ ചലിക്കുന്നത്
നമ്മുടെ മനസുകളിലെ ചിന്തയാണ്
മൂന്നു തവളകളും തര്‍ക്കിച്ചു കൊണ്ടേയിരുന്നു
അവരവരുടെ ന്യായത്തില്‍ അവര്‍ ഉറച്ചു നിന്നു
ഒടുവില്‍ അവര്‍ മൂന്നു പേരും
ഒന്നും മിണ്ടാതെ ശാന്തമായി ഇതല്ലാം കേട്ടുകൊണ്ടിരിക്കുന്ന
നാലാമത്തെ തവളയുടെ അഭിപ്രായം ആരാഞ്ഞു,
നാലാമത്തെ തവള പറഞ്ഞു
കൂട്ടുകാരെ നിങ്ങള്‍ക്ക് ആര്‍ക്കും തെറ്റിയിട്ടില്ല
നിങ്ങള്‍ മൂന്നു പേര്‍ പറഞ്ഞതും ശരിയാണ്
ഒരേ സമയത്ത് തന്നെ നദിയിലും വിറക് മുട്ടിയിലും
നമ്മുടെ ചിന്തയിലും ചലനമുണ്ട്
മൂന്നു തവളകള്‍ക്കും ഈ വാക്ക് രസിച്ചില്ല
ഓരോരുത്തരും താന്‍ പറയുന്നത് മാത്രമാണ് സത്യമെന്നും
മറ്റുള്ളവര്‍ പറയുന്നത് ശരിയല്ല എന്നും ഉറച്ചു വിശ്വസിക്കുന്നവരായിരുന്നു
പക്ഷെ പിന്നീട് സംഭവിച്ചത് വളരെ വിചിത്രമായിരുന്നു
പരസ്പരം ശത്രുക്കളായിരുന്ന മൂന്നു തവളകളും സഖ്യം ചെയ്യുകയും
കൂട്ടം ചേര്‍ന്ന് നാലാമത്തെ തവളയെ വിറക്‌ മുട്ടിയില്‍ നിന്നും നദിയിലേക്ക് വലിച്ചറിഞ്ഞു.
Knowledge and Half-knowledge

കാക്കയും പാമ്പും


                                  ഒരു മരത്തിൻറെ ചില്ലയിൽ രണ്ടു കാക്കകൾ കൂട് കെട്ടിയിരുന്നു. അവർ ദുഖിതരായിരുന്നു. അസംതൃപ്തമായിരുന്ന ഒരു ജീവിതമാണ്‌ നയിച്ചിരുന്നത്.   മുട്ട വിരിയിക്കാൻ കഴിയാത്തതായിരുന്നു അവരുടെ ഏറ്റവും വലിയ ദുഖം.

                             അവിടെ അടുത്തായി ഒരു പൊറ്റിൽ ഒരു പാമ്പുണ്ടായിരുന്നു. കാക്കകൾ   ഇര തേടി പോകുമ്പോൾ ഈ പാമ്പ് മരത്തിനു മുകളിൽ ഇഴഞ്ഞു കയറി മുട്ടകൾ പൊട്ടിച്ചു കാക്കകുഞ്ഞുങ്ങളെ തിന്നുമായിരുന്നു.

                         ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യമല്ല, പല പ്രാവശ്യം ഇങ്ങനെ സംഭവിച്ചതുകൊണ്ടായിരുന്നു  കാക്കകൾക്ക് വിഷമം. അങ്ങനെ അവർ കുറുക്കനെ കണ്ടു ഇതിനൊരു പരിഹാരം കാണാൻ തീരുമാനിച്ചു. കാക്കകളെ കണ്ട കുറുക്കൻ ഗുഹയിൽ നിന്ന് പുറത്തു വന്നു. എന്നിട്ട് കാര്യം അന്വേഷിച്ചു. എന്താ എന്ത് പറ്റി. എന്താ വിഷമം. കാര്യം പറയൂ. വന്നതിനു എന്തെങ്കിലും കാരണമുണ്ടാകും . അപ്പോൾ കാക്കകൾ അവരുടെ  കഥ വിവരിച്ചു. ഞങ്ങൾ മറ്റൊരു മരത്തിൽ കൂട് കെട്ടാം എന്ന് വിചാരിക്കുന്നു. പക്ഷേ അതിനു മുൻപ് നിങ്ങളുടെ അഭിപ്രായം അറിയാമെന്നു വിചാരിച്ചു. പ്രശ്നങ്ങളെ കണ്ട് ഒളിച്ചോടുകയല്ല വേണ്ടത്. നല്ല ഫലം കിട്ടാൻ നിങ്ങൾ അവയെ ധൈര്യപൂർവം നേരിടുകയാണ് വേണ്ടത്. നിങ്ങൾ ഞാൻ പറയുന്നത് പോലെ അനുസരിച്ചാൽ നിങ്ങളുടെ ശത്രു നശിക്കും. രണ്ടു കാക്കകളും കുറുക്കന്റെ ഉപദേശം അനുസരിക്കാമെന്ന് സമ്മതിച്ചു. അടുത്ത ദിവസം ആണ്‍ കാക്ക ഇര തേടി പോയപ്പോൾ രാജകുമാരി കുളിക്കുന്നത് കണ്ടു . അവരുടെ മുത്തുമാല നദീതീരത്തായി ഊരി വച്ചിരിക്കുന്നതും ആണ്‍കാക്ക ശ്രദ്ധിച്ചു. ക്ഷണനേരം കൊണ്ട് അത് താഴോട്ടു പറന്നു വന്നു മുത്തുമാലയും കൊത്തിക്കൊണ്ടു അതിവേഗം പറന്നു. ഇതുകണ്ട രാജകുമാരി ഉച്ചത്തിൽ പറഞ്ഞു: എന്റെ മുത്തുമാല ..., കാവൽക്കാരി ആ കാക്കയെ പിടിക്കൂ . അതിനെ വിടരുത് . പിന്തുടരൂ . മുത്തുമാലയില്ലാതെ  നിങ്ങളെ ഞാൻ കൊട്ടാരത്തിൽ കടക്കാനനുവദിക്കില്ല. രാജകുമാരിയുടെ ആജ്ഞയെ ഭയന്ന് കാവൽക്കാർ കാക്കയെ പിന്തുടർന്നു ഓടാൻ ആരംഭിച്ചു. പറന്നു പറന്ന് കാക്ക ആ മുത്തുമാല പാമ്പിന്റെ പൊറ്റിനുള്ളിൽ കൊണ്ടുപോയിട്ടു. ഇതുകണ്ട ഭടന്മാർ പാമ്പിൻ  പൊറ്റ് ഇടിച്ചു നശിപ്പിക്കാൻ തുടങ്ങി. പാമ്പ് ചീറ്റിക്കൊണ്ട് പോറ്റിനുള്ളിൽ നിന്നും പുറത്തു വന്നു. ഉടൻ തന്നെ ഒരു ഭടൻ തന്റെ വാള് കൊണ്ട് അതിനെ തുണ്ടം തുണ്ടം ആക്കി. ഭടന്മാർ ആ മുത്തുമാലയും എടുത്തുകൊണ്ടു കൊട്ടാരത്തിലേക്ക് മടങ്ങി. മരത്തിനു മുകളിൽ ഇരുന്നു കാക്കകൾ ഇവയെല്ലാം കാണുന്നുണ്ടായിരുന്നു. അവയ്ക്കു  വളരെ സന്തോഷമായി. പിന്നീടു കാക്കകൾ മുട്ടയിട്ടു. മുട്ടകൾ  വിരിഞ്ഞു .അവർ കുറുക്കന് നന്ദി പറഞ്ഞു സംതൃപ്തരായി കാലങ്ങളോളും ജീവിച്ചു.

ഗുണപാഠം :: ദുഷ്ടതയെ ഗൂഢാലോചന കൊണ്ട് മാത്രമേ വിജയിക്കാൻ സാധിക്കൂ . നാമെപ്പോഴും ജാഗരൂഗരായിരിക്കണം. നാം കൂട്ടമായി പ്രവർത്തിക്കരുത്‌. അതുപോലെ  മറ്റുള്ളവരുടെ ഗൂഢാലോജനക്ക് പാത്രമാകുകയുമരുത്.

സ്വർണമുട്ട (swarnamutta) (The Golden Egg)


 വളരെ പണ്ട് നടന്ന കഥയാണ്. ഒരു ഗ്രാമത്തിൽ ഒരു കൃഷിക്കാരൻ ജീവിച്ചിരുന്നു.  അയാൾ ഒരു പാവപ്പെട്ടവനായിരുന്നു.  വളരെ കഷ്ടപ്പെട്ട് അധ്വാനിച്ചു അതിൽ കിട്ടുന്ന വരുമാനം അയാളുടെ കുടുംബത്തിനു മതിയായിരുന്നു . ഒരു ദിവസം ജോലി ചെയ്തു വന്ന വൈകുന്നേരം അയാൾക്ക് വല്ലാതെ വിശന്നു. അയാൾ അടുക്കളയിൽ ചെന്ന് പാത്രമെടുത്തു നോക്കി. ഒന്നും കഴിക്കാനില്ല. അയാൾ ആലോചിച്ചു. " ഉം!  ഇന്ന് രാത്രി എന്താണ് പാചകം ചെയ്യുക." ആ സമയത്ത് അയാളുടെ കുടിലിന്റെ വാതിലിൽ ഒരു കോഴി കരയുന്ന ശബ്ദം അയാൾ കേട്ടു.   "ഏ  !  ആ കോഴി ഇന്നെനിക്ക് ഒരു നല്ല വിരുന്നാകുമെന്നു തോന്നുന്നു.": അയാൾ പറഞ്ഞു. കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ആ കോഴിയെ കൃഷിക്കാരൻ പിടിച്ചു. ആ കോഴിയെ പാചകം ചെയ്യാൻ വേണ്ടി ശ്രമിച്ചപ്പോൾ ആ കോഴി പെട്ടെന്നു സംസാരിച്ചു : "കൃഷിക്കാരാ , എന്നെ ഒന്നും ചെയ്യരുത്. ഞാൻ നിന്നെ നന്നായി സഹായിക്കും."  അപ്പോൾ കൃഷിക്കാരൻ ആശ്ചര്യത്തോടെ പറഞ്ഞു. "എന്താ ഇത് , ഈ കോഴി നന്നായി സംസാരിക്കുന്നുണ്ടല്ലോ. ഉം.. ശരി. അങ്ങനെയാണെങ്കിൽ നിന്നെ ഞാൻ കൊല്ലുന്നില്ല . പക്ഷെ , നീയെന്നെ ഏതു  വിധത്തിൽ സഹായിക്കുമെന്നു പറയൂ."  അപ്പോൾ കോഴി പറഞ്ഞു : "നീ  എന്നെ കൊല്ലാതെ വിട്ടെങ്കിൽ ദിവസം ഒരു സ്വർണ മുട്ട വീതം തരും." അപ്പോൾ കൃഷിക്കാരൻ ആശ്ചര്യത്തോടെ പറഞ്ഞു :"ഏ! സ്വർണമുട്ടയോ ! അതും എന്നും തരുമോ ! പക്ഷെ ഈ കാര്യത്തിൽ എങ്ങനെ നിന്നെ വിശ്വസിക്കാം? ഒരു പക്ഷെ നീയെന്നെ ചതിച്ചാലോ ? ".  അപ്പോൾ കോഴി പറഞ്ഞു : "നീയെന്നെ വിശ്വസിക്കണം . നാളെ  നിനക്കു സ്വർണമുട്ട തന്നില്ലെങ്കിൽ നിനക്കെന്നെ കൊല്ലാം."  അപ്പോൾ കൃഷിക്കാരൻ പറഞ്ഞു : "ശരി. നാളെ വരേയ്ക്കും നിനക്ക് വേണ്ടി ഞാൻ കാത്തിരുന്നു കൊള്ളം." ആ കൃഷിക്കാരൻ കുടിലിലേക്ക് പോയി ആ കോഴിയെ കൂട്ടിലടച്ചു. അടുത്ത ദിവസം കൃഷിക്കാരൻ കോഴി പറഞ്ഞതുപോലെ സ്വർണമുട്ട ഇട്ടിട്ടുണ്ടോ എന്നു നോക്കാൻ കോഴിക്കൂട്ടിലേക്ക് പോയി . "ഏ ! എന്താ ഇത്? ആശ്ചര്യമായിരിക്കുന്നല്ലോ. ഇതു ശരിക്കും സ്വർണമുട്ട തന്നെ ആണല്ലോ." അയാൾ ആ മുട്ടയും എടുത്തു കൊണ്ട് ചന്തയിൽ വില്ക്കാനായി പോയി . സ്വർണമുട്ടയും കൊണ്ട് ലേലം തുടങ്ങി. "ഇത് അദ്ഭുതമാണ്‌ . സ്വർണമുട്ടയാണ്. വാങ്ങിക്കൊള്ളു ! ഇത് അതിശയമായ സ്വർണമുട്ട വാങ്ങിക്കൊള്ളു !" . ഇതു കേട്ട് എല്ലാവരും സ്വർണമുട്ട കാണുവാൻ അടുത്തുകൂടി. ഒരാൾ പറഞ്ഞു . "ആ സ്വർണമുട്ട  എനിക്ക് വേണം. എത്ര പൈസ വേണമെങ്കിലും തരാം . അതെനിക്കു താ ."  "പേടിക്കേണ്ട , ഇതു നിങ്ങൾക്കു തന്നെ തരാം. നാളെ ഇതു പോലൊരു മുട്ട കൊണ്ടു വരാം.എല്ലാരും കാത്തിരുന്നോളൂ". കൃഷിക്കാരൻ ആ  സ്വർണമുട്ട വിറ്റു  നല്ലൊരു തുക സമ്പാദിച്ചു. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് കോഴി സ്വർണമുട്ട ഇട്ടിട്ടുണ്ടോ എന്നു നോക്കാനായി കോഴിക്കൂട്ടിനടുത്തേക്കു പോയി.
"ആഹാ ! അദ്ഭുതം ! ഇനിയുമൊരു സ്വർണമുട്ടയോ ! ഇപ്പോൾ തന്നെ ഇതും വിറ്റു കളയണം ." അയാൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. വീണ്ടും അയാൾ ആ മുട്ടയും കൊണ്ട് ചന്തയിലേക്ക് പോയി. "അതിശയമായ സ്വർണമുട്ട ! മേടിച്ചോളൂ !"  "ഈ മുട്ട ഞാൻ വാങ്ങിക്കോളാം ." ഒരു സ്ത്രി പറഞ്ഞു . ദിവസം തോറും ആ കോഴി സ്വർണമുട്ട കൊടുത്തുകൊണ്ടെയിരുന്നു .കോഴി കൊടുത്ത സ്വർണമുട്ടയും കൊണ്ട് ആ കൃഷിക്കാരൻ നിറയെ പണം സമ്പാദിച്ചുകൊണ്ടെയിരുന്നു. അവൻ പണക്കാരനായി. അയാൾ  ഭയങ്കര അഹങ്കാരിയായി മാറി. ഓരോ ദിവസം മുട്ട കൊണ്ടു പോയി വിൽക്കാൻ അയാൾക്ക് മടിയായി. അതുകൊണ്ട് അയാൾ ആ കോഴിയെ കൊന്ന് അതിനുള്ളിലെ അതിനുള്ളിലെ എല്ലാ മുട്ടയും എടുക്കാമെന്ന് ചിന്തിച്ചു . അവൻ ആ കോഴിയെ കൊന്നു അതിന്റെ വയറു തുറന്നു നോക്കി. പക്ഷെ  അവനൊന്നും കിട്ടിയില്ല . അവന്റെ തെറ്റ് മനസിലായി. "സ്വർണമുട്ട കാണുന്നില്ല. ഇതിന്റെ ഉള്ളിലിരുന്ന സ്വർണ നിധി കാണുന്നുമില്ല." അവൻ നിരാശനായി കരഞ്ഞു . "കോഴിയെ കൊന്നു കുറെ സ്വർണമുട്ട എടുക്കാമെന്ന് ഞാൻ വിചാരിച്ചു. ഇപ്പോൾ എന്റെ കയ്യിൽ ഒന്നുമില്ലല്ലോ.  "

ഗുണപാഠം :: അത്യാഗ്രഹം ജീവൻ നശിപ്പിക്കും .
 

Saropadesakathakal Template by Ipietoon Cute Blog Design

Blogger Templates